Wednesday, August 26, 2026

ഓണനാളിലെ കാത്തിരിപ്പ്

 Writing

ഓണനാളിലെ കാത്തിരിപ്പ്

രാജേഷ് ദുബായിൽ എത്തിയിട്ട് ഇരുപത് വർഷം കഴിഞ്ഞിരുന്നു.

ഇരുപത് വർഷത്തെ പ്രവാസജീവിതം.

ആദ്യകാലത്ത് കുടുംബവും അവനോടൊപ്പം തന്നെയുണ്ടായിരുന്നു. പിന്നീടൊരിക്കൽ കുടുംബം നാട്ടിലേക്ക് മടങ്ങി. രാജേഷ് മാത്രം ദുബായിൽ തുടർന്നു. ജീവിതം വീണ്ടും ഒരു ബാച്ചിലർ ജീവിതമായി.

ആദ്യമൊക്കെ സുഹൃത്തുക്കൾ അവനെ ആഘോഷങ്ങൾക്കും യാത്രകൾക്കും ഭക്ഷണം കഴിക്കാനും വിളിക്കുമായിരുന്നു.

പക്ഷേ പതിയെ പതിയെ ആ വിളികൾ കുറഞ്ഞു.

അത് ആരും മനപ്പൂർവം ചെയ്തതായിരുന്നില്ല.

ഫാമിലിയായി പുറത്തുപോകുമ്പോൾ ചെലവ് എല്ലാവരും ഷെയർ ചെയ്യും. രാജേഷ് ഒറ്റയ്ക്കായതിനാൽ അവന്റെ ഭാഗം കുറവായിരിക്കണമെന്നൊന്നുമില്ല. ചിലപ്പോഴൊക്കെ അവന്റെ പങ്ക് മറ്റുള്ളവരേക്കാൾ കൂടുതലായി വരും.

ആ ചെറിയ അസൗകര്യം പതിയെ ഒരു വലിയ അകലം സൃഷ്ടിച്ചു.

പിന്നീട്...

വിളികൾ കുറഞ്ഞു.

മെസ്സേജുകൾ കുറഞ്ഞു.

ആഘോഷങ്ങളിലെ രാജേഷിന്റെ സാന്നിധ്യം കുറഞ്ഞു.

അവസാനം, ആഘോഷങ്ങൾ രാജേഷിന് തനിച്ചുള്ളതായി മാറി.

ഓണമോ വിഷുവോ ആയാലും, ഏതെങ്കിലും ഒരു റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കും. കുറച്ച് നേരം പുറത്തിരിക്കും. പിന്നെ നേരെ റൂമിലേക്ക്.

ആരും ചോദിക്കാത്ത ഒരു ചോദ്യം അവന്റെ മനസ്സിൽ മാത്രം ബാക്കിയായി:

“ഞാൻ ആരുടെയും ജീവിതത്തിൽ ഇനി ആവശ്യമില്ലാത്ത ഒരാളായോ?”

അന്ന് ഓണദിവസവും രാജേഷ് അങ്ങനെ തന്നെയായിരുന്നു.

എവിടെ പോകണം?

ഏത് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കണം?

എന്നൊക്കെ ചിന്തിച്ചുകൊണ്ട് മെട്രോ സ്റ്റേഷനു സമീപമുള്ള ആ പാർക്കിലെത്തി.

പാർക്കിൽ അധികം സീറ്റുകൾ ഒഴിവുണ്ടായിരുന്നില്ല.

അപ്പോഴാണ് അവന്റെ ശ്രദ്ധയിൽ ഒരു സ്ത്രീ പെട്ടത്.

അവൾ ഇടയ്ക്കിടെ ഫോണിലേക്ക് നോക്കുന്നു.

പിന്നെ പാർക്കിന്റെ പ്രവേശന കവാടത്തിലേക്ക് നോക്കുന്നു.

ആരെയോ കാത്തിരിക്കുന്നതുപോലെ.

രാജേഷ് പതുക്കെ അവിടെ ഉണ്ടായിരുന്ന ഒരു സീറ്റിനരികിലെത്തി.

അവൻ ഇരിക്കാൻ തുടങ്ങുമ്പോൾ സ്ത്രീ അവനെ ഒന്ന് നീരസത്തോടെ നോക്കി.

അവൾ ഇരിക്കാൻ കാത്തിരുന്ന സീറ്റിൽ രാജേഷ് ഇരിക്കാൻ പോകുന്നതായിരുന്നു.

അവൾ ഉടൻ തന്റെ ബാഗ് സീറ്റിൽ വെച്ചു.

പിന്നെ വേഗത്തിൽ ഇരുന്നു.

രാജേഷ് ഒന്നും പറഞ്ഞില്ല.

കുറച്ച് നേരം അവിടെ നിന്നു.

പിന്നെ ചോദിച്ചു.

“ഇവിടെ ഇരുന്നോട്ടെ?”

സ്ത്രീ മറുപടി പറഞ്ഞു.

“ഇല്ല... എന്റെ ഫ്രണ്ട്സ് വരാനുണ്ട്.”

രാജേഷ് ചിരിച്ചുകൊണ്ട് മാറി.

മറ്റൊരു സീറ്റിനായി നോക്കി.

പക്ഷേ ഒഴിവൊന്നുമില്ല.

കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ ശ്രദ്ധ വീണ്ടും ആ സ്ത്രീയിലേക്ക് തിരിഞ്ഞു.

അവൾ ഫോണിൽ സംസാരിക്കുകയാണ്.

പക്ഷേ അവളുടെ അടുത്തേക്ക് ആരും വരുന്നില്ല.

സമയം കടന്നുപോയി.

ആരും വന്നില്ല.

അപ്പോൾ രാജേഷിന് മനസ്സിലായി.

അവൾ പറഞ്ഞത് വെറുതെയായിരുന്നു.

രാജേഷിന് ആ നിമിഷം ചെറിയൊരു വേദന തോന്നി.

“എന്നെപ്പോലെ തന്നെയാണോ ഇവരും ആരെയെങ്കിലും ഒഴിവാക്കാൻ നോക്കുന്നത്?”

അപ്പോഴാണ് പെട്ടെന്ന് ഒരു ശബ്ദം കേട്ടത്.

തിരിഞ്ഞുനോക്കിയ രാജേഷ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.

ഒരു ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചുവന്ന ഒരാൾ നിയന്ത്രണം നഷ്ടപ്പെട്ട് ആ സ്ത്രീയെ ഇടിച്ചുവീഴ്ത്തിയിരുന്നു.

അയാൾ ഒരു നിമിഷം പോലും നിൽക്കാതെ സ്കൂട്ടർ എടുത്ത് അവിടെനിന്ന് ഓടിപ്പോയി.

സ്ത്രീ നിലത്ത് വീണ് വേദനകൊണ്ട് നിലവിളിച്ചു.

ചുറ്റുമുണ്ടായിരുന്ന പലരും നോക്കി.

പക്ഷേ ആരും അടുത്തേക്ക് വന്നില്ല.

രാജേഷ് ഒരു നിമിഷം മടിച്ചു.

അവളോട് തോന്നിയിരുന്ന ചെറിയ നീരസം അവൻ മറന്നു.

അവൻ ഓടിച്ചെന്നു.

“നിങ്ങൾക്ക് എന്തെങ്കിലും പറ്റിയോ?”

കാൽമുട്ടിലും കൈയിലും പരുക്കേറ്റിരുന്നു.

രാജേഷ് ഉടൻ ആംബുലൻസ് വിളിച്ചു.

ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ പരിശോധിച്ചു.

ചെറിയൊരു സർജറി വേണമെന്നു പറഞ്ഞു.

അവളുടെ കൂടെ വരാൻ ആരുമില്ലായിരുന്നു.

രാജേഷ് അവിടെ തന്നെ നിന്നു.

മരുന്നുകൾ വാങ്ങി.

ആവശ്യമായ കാര്യങ്ങൾ ചെയ്തു.

അങ്ങനെ ആ അന്യയായ സ്ത്രീയുമായി അവന്റെ പരിചയം പതിയെ സൗഹൃദമായി മാറി.

സംസാരിക്കുന്നതിനിടയിലാണ് രാജേഷ് അവളുടെ കഥ അറിഞ്ഞത്.

അവൾ അബൂദബിയിലാണ് ജോലി ചെയ്യുന്നത്.

ഓണം ദുബായിൽ ആഘോഷിക്കാനാണ് ഒറ്റയ്ക്ക് വന്നത്.

രാജേഷ് ചോദിച്ചു:

“ഇവിടെ ബന്ധുക്കളൊന്നുമില്ലേ?”

“ഇല്ല.”

“ഫ്രണ്ട്സ്?”

അവൾ ചെറുതായി ചിരിച്ചു.

“അവരൊക്കെ അബൂദബിയിലാണ്.”

“പിന്നെ ഒറ്റയ്ക്ക് ദുബായിലേക്ക് വന്നതെന്തിന്?”

അവൾ കുറച്ച് നേരം മിണ്ടാതിരുന്നു.

“ഓണം ആഘോഷിക്കാൻ.”

രാജേഷ് അവളെ നോക്കി.

അവളുടെ ആ മറുപടിയിൽ എവിടെയോ തന്റെ സ്വന്തം ജീവിതത്തിന്റെ പ്രതിബിംബം അവൻ കണ്ടു.

പിന്നീട് അവൾ പറഞ്ഞു.

“എന്റെ ഫ്രണ്ട്സിനും ഫാമിലിയുണ്ട്. അവരൊക്കെ പ്ലാൻ ചെയ്യുമ്പോൾ... എന്നെ വിളിക്കണോ വേണ്ടയോ എന്നൊരു കൺഫ്യൂഷൻ അവർക്കുണ്ടാകും. എന്നെ വിളിച്ചാൽ എനിക്കായി വേറെ കാര്യങ്ങൾ പ്ലാൻ ചെയ്യണം. അതുകൊണ്ട് പതിയെ പതിയെ ഞാനും അവരിൽ നിന്ന് മാറി.”

രാജേഷ് ഒന്നും പറഞ്ഞില്ല.

അവൻ ആ വാക്കുകൾ കേട്ടുകൊണ്ടിരുന്നു.

കാരണം...

അവൾ പറയുന്നത് അവന്റെ തന്നെ കഥയായിരുന്നു.

വൈകുന്നേരത്തോടെ അവൾക്ക് ഡിസ്ചാർജ് ലഭിച്ചു.

അബൂദബിയിലേക്ക് മടങ്ങാനുള്ള സമയമായി.

അപ്പോഴാണ് രാജേഷ് ചോദിച്ചത്:

“ഫുഡ് കഴിച്ചോ?”

“ഇല്ല.”

“എങ്കിൽ വാ. ഞാൻ ഓണസദ്യ കഴിക്കാൻ പോകുകയാണ്.”

അവൾ ആദ്യം വേണ്ടെന്ന് പറഞ്ഞു.

രാജേഷ് നിർബന്ധിച്ചില്ല.

പക്ഷേ കുറച്ച് കഴിഞ്ഞ് അവൾ പതുക്കെ ചോദിച്ചു:

“ഞാനും വരട്ടെ?”

രാജേഷ് ചിരിച്ചു.

“അതിന് ചോദിക്കണോ?”

അന്ന് ഇരുവരും ഒരുമിച്ച് ഓണസദ്യ കഴിച്ചു.

വലിയ ആഘോഷമൊന്നുമുണ്ടായിരുന്നില്ല.

പൂക്കളമോ വലിയ പരിപാടികളോ ഇല്ല.

പക്ഷേ ഒരുപാട് കാലത്തിനുശേഷം...

രാജേഷിന്റെ ഓണം ഒറ്റയ്ക്കായിരുന്നില്ല.

ആ ദിവസം തുടങ്ങിയ സൗഹൃദം പിന്നീടും തുടർന്നു.

ആദ്യം ഫോൺ കോളുകൾ.

പിന്നെ വാരാന്ത്യങ്ങളിൽ ചെറിയ സംഭാഷണങ്ങൾ.

ഒരാൾ അബൂദബിയിൽ.

മറ്റൊരാൾ ദുബായിൽ.

എങ്കിലും ഇരുവരും തമ്മിൽ ഒരു സാമ്യം ഉണ്ടായിരുന്നു.

ആഘോഷങ്ങളുടെ തിരക്കിനിടയിൽ ഒറ്റപ്പെട്ടുപോയ രണ്ട് മനുഷ്യർ.

ഒരു വർഷം അങ്ങനെ കടന്നുപോയി.

ഇന്ന് വീണ്ടും ഓണം.

അത് കൊണ്ടാണ് രാജേഷ് ഈ പാർക്കിൽ എത്തിയത്.

അവൻ വീണ്ടും ആ പഴയ സീറ്റിനരികിൽ നിന്നു.

വാച്ചിലേക്ക് നോക്കി.

സമയം ഒന്നിനോട് അടുക്കുന്നു.

അവൻ പുഞ്ചിരിച്ചു.

“ഇത്തവണ ഓണം ഒറ്റയ്ക്കല്ല...”

ദൂരെ നിന്ന് ഒരു സ്ത്രീ പതുക്കെ നടന്നു വരുന്നത് രാജേഷ് കണ്ടു.

അവളുടെ കയ്യിൽ ഒരു ചെറിയ ഓണക്കിറ്റ്.

അവൾ രാജേഷിനെ കണ്ടപ്പോൾ പുഞ്ചിരിച്ചു.

രാജേഷിന്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു.

ഒരു വർഷം മുമ്പ് അപകടത്തിൽപ്പെട്ട് നിലത്ത് വീണപ്പോൾ കൈപിടിച്ചുയർത്തിയ ആ മനുഷ്യനെ കാണാൻ...

അവൾ വീണ്ടും വന്നിരുന്നു.

ചില സൗഹൃദങ്ങൾ നമ്മൾ അന്വേഷിച്ച് കണ്ടെത്തുന്നതല്ല.

ജീവിതം തന്നെ നമ്മളെ കൊണ്ടെത്തിക്കുന്നതാണ്.

ആ ഓണം രാജേഷിന് ഒരു ആഘോഷം മാത്രമായിരുന്നില്ല.

ഇരുപത് വർഷത്തെ പ്രവാസജീവിതത്തിൽ ആദ്യമായി, “ഞാൻ തനിച്ചല്ല” എന്ന് തോന്നിയ ഒരു ഓണം കൂടിയായിരുന്നു അത്.

Thursday, April 30, 2020

കൊറോണ യുഗം -മുൻപും പിൻപും

                                                  കൊറോണ യുഗം                                                                                                                                                                               

 ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരിയെ ആണ്  ലോകം ഇന്ന് നേരിടുന്നത്. പ്രളയവും, നിപ്പായും, പിന്നെ കോവിഡും ഒക്കെ ചേർന്ന്  നമ്മെ തകർക്കാൻ നാല് വശത്തു നിന്നും ആക്രമിക്കുമ്പോൾ കേരളമെന്ന നമ്മുടെ കൊച്ചു നാട് അതിജീവനത്തിലൂടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും എല്ലാ രാജ്യങ്ങൾക്കും മാതൃകയാവുന്ന കാഴ്ചയാണ്. കേരളത്തിൻറെ ഈ സമര സഹന ശക്തിക്കു ഒരു പൊൻചാർത്താണ് ഇപ്പോൾ ലോകം എമ്പാടും നിന്ന് കിട്ടുന്ന അംഗീകാരം,. ഇങ്ങു തെക്കേ അറ്റത്തെ ഒരു ചെറിയ സംസ്ഥാനം എന്ന രീതിയിൽ അര്ഹമായ പല അംഗീകാരങ്ങളും സാമ്പത്തിക പാക്കേജുകളും രാഷ്ട്രീയ, സാംസ്‌കാരിക, ഭാഷാ ധ്രുവീകരണത്തിലൂടെ നഷ്ടപെട്ടപ്പോളും നട്ടെല്ല് വളയ്ക്കാതെ പോരാടുകയാണ്. ഇതിൽ രാഷ്ട്രീയം ചേർക്കാതെ നാം നമ്മുടെ നാടിനർഹമായതു വാങ്ങിയെടുക്കണം. നമ്മുടെ സാക്ഷരതായജ്ഗങ്ങൾക്കു ഇതിന്റെ വലിയ ഒരു ക്രെഡിറ്റ് ഉണ്ട് . കാരണം മറ്റു രാജ്യങ്ങളിൽ  ലോക്കഡൗണിനു എതിരെ സമരവും യുദ്ധവും കേസും കോടതിയുമൊക്കെയായി നടക്കുമ്പോൾ ആദ്യത്തെ ഒരമ്പരപ്പിനു ശേഷം എല്ലാ ജനങ്ങളാലും  ഗവണ്മെന്റ് തീരുമാനം മാനിക്കപെട്ടു,.ഇതിനു കാരണം സാക്ഷര ജനങ്ങളുടെ സാമാന്യ ബോധം തന്നെയാണ്. കേരളത്തിലെ ആരോഗ്യപ്രവർത്തനങ്ങൾ ലോക പ്രശംസ പിടിച്ചു പറ്റിയതിനു പിന്നിലും ജനങ്ങളുടെ സാക്ഷരത ഒരു വലിയ കാരണമാണ്. ഇന്ന് ലോകത്തെമ്പാടുമുള്ള ആരോഗ്യപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള മലയാളികളെ എല്ലാ രാജ്യവും അങ്ങേയറ്റം  ആദരവോടെയാണ് മാനിക്കുന്നത്. എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഈ അവസരത്തിൽ മല്ലു ഡൈജസ്റ്റിന്റെ ബിഗ് സല്യൂട്ട്. അവരുടെ നിസ്വാർത്ഥ സേവനവും മലയാളിയുടെ മറ്റുള്ളോരെ സഹായിക്കാനുള്ള മനസ്ഥിതിയും ഈ രോഗത്തെ നമ്മുടെ നാട്ടിൽ ശരിക്കും പിടിച്ചു കെട്ടാൻ സഹായിച്ചു എന്ന് പറയാം.
ഈ കൊറോണകാലം നമ്മളേവരേയും ഒരു പാട് പാഠങ്ങൾ പഠിപ്പിച്ചു. ഒരുപാട് ശീലങ്ങൾ മാറ്റാനും പുതിയ ചില രീതികൾ തുടരാനും കാരണമായി.ഒരുപാട് നല്ല മാറ്റങ്ങൾ പ്രകൃതിയിലും നടന്നു.  ശരിക്കും എല്ലാവര്ക്കും ഒരുമിച്ചു ഒരു റീചാർജ് നടന്നത് ആദ്യമായാണ്. ഇതുപോലെ  എല്ലാവരും ഒരുമിച്ചു ഒരേ സമയത്തു അവനവന്റെ നാല് ചുമരുകൾക്കുള്ളിൽ കിട്ടുക എന്നത് ഈ മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും യുഗത്തിൽ അസാധ്യമായിരുന്നു. എന്നാൽ അത് പ്രകൃതി നൽകി. പല കുട്ടികൾക്കും മാതാപിതാക്കളെ ഒന്ന് നേരിട്ട് കാണാൻ പോലും കിട്ടാത്ത തിരക്കിലായിരുന്നു. തിരിച്ചു പ്രായമായ അച്ഛനന്മ്മമാർക്കും അവരുടെ മക്കളെ കിട്ടാറില്ലായിരുന്നു.. ആ ഒരു ജനറേഷൻ ഗാപ് മാറ്റിക്കിട്ടാൻ ഒരു പരിധി വരെ  ഈ ലോക്കഡോൺ സഹായകമായി. ഒരു വിധം എല്ലാ നദികള്, കുളങ്ങളും തോടുകളും ശുദ്ധജലാശയങ്ങളായി. പല പക്ഷി മൃഗാദികൾ തിരിച്ചു വന്നു. അങ്ങിനെ സർവ്വമായ മാറ്റങ്ങൾക്കും കൊറോണ കാലം കാരണമായി. കല്യാണങ്ങൾ വളരെ ലളിതമായി. 

നമ്മൾ മറന്നു വച്ച പല പഴയ നല്ല ശീലങ്ങളും തിരിച്ചു വന്നു.വായനാ ശീലം,തോട്ടപരിപാലനം തുടങ്ങി പാചകപരീക്ഷണങ്ങൾ വരെ പുതിയ മാറ്റമായി  അടുക്കള കാണാത്തവർക്കുഅടുക്കളയിലെയന്ത്രസാമഗ്രങ്ങളും  ഉപയോഗിക്കപ്പെട്ടു. വേലക്കാരെ വച്ച് മാത്രം പാചകം ചെയ്തിരുന്ന പലരും ഇന്ന് പാചകം പഠിച്ചു. വേണ്ടത് മാത്രം പാചകം ചെയാനും ബാക്കി ഉള്ളത് മറ്റുള്ളവർക് മാറ്റി വയ്ക്കാനും പഠിച്ചു 

കൊറോണ യ്ക്ക് ശേഷമുള്ള പുതിയ കാലത്തിൽ പുത്തൻ ചിന്തകളും,സഹന ശക്തിയും, സഹായ മനസ്ഥിതിയും ഉള്ള ഒരു ജനതയെ പ്രതീക്ഷിക്കുന്നു. എന്നാൽ. കഴിഞ്ഞകാല കഷ്ടപ്പാടുകൾ മറന്നു വീണ്ടും പഴയ കാലത്തേക്ക് പോകുന്നവർക്ക് മാപ്പില്ല. അവർ ഈ കാലഘട്ടത്തിൽനിന്നു പുറംതള്ളപ്പെടേണ്ടവരാണ്.അത്തരക്കാരെഒറ്റപ്പെടുത്തണം.എണിറ്റു ഐക്യബോധമുള്ള ഒരു യുവതയെ പടുത്തുയർത്തണം. അതിൽ രാഷ്ട്രീയമോ മതമോ ഉയർന്നു വരാതെ. രാഷ്ട്രബോധത്തിനു ഊന്നൽ നൽകണം. രാഷ്ട്രീയം രാഷ്ട്ര നേതാക്കളെ തിരഞ്ഞെടുക്കാൻ വേണ്ടി മാത്രവും ആകണം.അതൊരു ജീവിതോപാധി ആക്കാൻ അനുവദിക്കരുത്. എങ്കിൽ നല്ലൊരു പുലരി നാളെക്കായി പുലരും. എല്ലാവർക്കും കൊറോണ ഒഴിഞ്ഞ ആ ഒരു പുലരിക്കായി പ്രാർത്ഥിക്കാം.



Saturday, November 30, 2019

Saturday, December 15, 2018


 ഇതാ ഇവിടൊരു ഒടിയൻ... 

ഒടിയൻ സിനിമ കളിക്കുന്ന തലശ്ശേരി കാർണിവൽ  ഡൌൺ ടൌൺ  തീയേറ്ററിന് സമീപം ടിക്കറ്റു കിട്ടാത്ത സങ്കടത്തിൽ ഗേറ്റി നു  പുറത്തു ക്യു വിനെ അസൂയായോടെ നോ ക്കി വിഷമിച്ചു നിൽക്കുമ്പോഴാണ് അടുത്ത സ്റ്റേഷനറി കടയിൽ തൂക്കിയിട്ട ഒടിയൻ ഫിലിം ടീസർ  റിവ്യുവുംപിന്നെ  ലാലേട്ടൻറെ ചിത്രം  പതിച്ച സിനിമ മാസികബുക്ക് കണ്ടത്. എങ്കിൽ പിന്നെ അത് വാങ്ങിയിട്ട് തന്നെ കാര്യം എന്ന് മനസിലുറച്ചു അതും വാങ്ങി സ്കൂട്ടറിൽ നേരെ വീട്ടിലേക്കു വച്ച് പിടിച്ചു,ഹർത്താൽ ആയിരുന്നെങ്കിലും റോഡ് നിറയെ ആളായിരുന്നു. വേഗം തന്നെ സ്കൂട്ടർ തിണ്ണയിൽ ചായ്ച്ചു വച്ച് റൂം തുറന്നു ഡ്രസ്സ് പോലും മാറാതെ വായന തുടങ്ങി. ഒരുപാട് കാര്യങ്ങൾ ഒടിയനെ പറ്റി ഓരോരുത്തരായി എഴുതിയിട്ടുണ്ട് . ഒടിയൻ സങ്കൽപം എന്താണെന്നും,അതിന്റെ ഐതീഹ്യവും പിന്നെ പൊടിപ്പും തൊങ്ങലും ചേർത്തുള്ള ഒരുപാട് കഥകൾ.

അതിലൊന്നു ഒരു ഒരു സുരേഷ് ശീമത്തൊടി  യുടെ ലേഖന൦  ആയിരുന്നു . ഒടിയൻ സത്യമോ മിത്യയോ എന്ന ചോദ്യത്തോടെ ആണ് ലേഖനമെങ്കിലും, എഴുത്തു മുന്നോട്ടു പോകുമ്പോൾ  സത്യമാണ്  എന്ന് സൂചിപ്പിക്കും വിധമാണ് അദ്ദേഹം എഴുതിയത്. ഈ കഴിഞ്ഞ മാസത്തിലാണ് അവസാനമായി  ഒടിയൻ വേല കാരണം ഒരുഅകാലമരണം വള്ളുവനാട് നടന്നത്  എന്ന് വരെ എഴുതിക്കളഞ്ഞു.. എന്നാൽ എന്നെ ഞെട്ടിച്ച വേറൊരു കാര്യം അടുത്ത വരിയായിരുന്നു. ഒരു ട്രെയിൻ യാത്രയിൽ വച്ച് ലേഖകൻപരിചയപ്പെട്ട ഒരാൾഅയാളുടെ ഒരു ബന്ധുവിന്  ഒടിയൻ വിദ്യ അറിയാം എന്ന ഒരു സൂചന അതിൽ പറയുന്നു. പുസ്തകം വായിച്ചു കഴിഞ്ഞിട്ടൂ൦  എന്തോ ഒരു ഭാരം മനസിന്.ഭക്ഷണം കഴിക്കുമ്പോഴും  ആ ഒടിയൻ പുരാണം മനസ്സിൽ ഒരുപാട് അറിയാത്ത ചോദ്യങ്ങൾ മനസ്സിൽ തീർത്തിട്ടു .
 ഉറക്കം വരാതെ ചെരിഞ്ഞും മറിഞ്ഞും കിടന്നു. പാതിരക്കെപോഴോ കുറുക്കന്റെ  ഓരിയിടൽ കേട്ട് ഞെട്ടി ഉണർന്നു..പേടിയാണോ അതോ എന്തോ അറിയാനുള്ള  ത്വര  ആണോ . ആകെ കൂടെ ഒരു വിമ്മിട്ട൦ . എഴുനേറ്റു കൂജയിലെ വെള്ളമെടുത്തു കുടിച്ചു..എഴുന്നേറ്റു ലൈറ്റ് ഓൺ ചെയ്തു. വാച്ചു നോക്കി .സമയം രണ്ടു മുപ്പതു. ഇനിയും പുലരാൻ ഒരുപാട് നേരമുണ്ട്. ഫോൺ എടുത്തു യൂട്യൂബ് തുറന്നു.
പടത്തിൻറെ കമൻറ് കളും പിന്നെ ഫാൻസുകാരുടെം എതിർ ഫാൻസുകാരുടെ അന്യോന്യമായുള്ള ഗ്വാ ഗ്വാ വിളികളും നോക്കി എങ്കിലും എന്തോ അറിയാൻ മനസ് വെമ്പി. ആ പുസ്തകം ഒന്നുകൂടെ എടുത്തു ആ ലേഖകന്റെ ഡീറ്റെയിൽസ് തപ്പി. ഒരു രക്ഷയുമില്ല.ഒടുവിൽ മാഗസിൻ അഡ്രെസ്സ് തപ്പി ഫോൺ നമ്പറും ലൊക്കേഷൻ മാപ്പും ഒകെ നോക്കി ഡയറിയിൽ കുറിച്ച്  വചു . കോഴിക്കോട് നിന്നാണ് ആ പ്രസിദീകരണം. വീണ്ടും കിടക്കയിലേക്കു മറിഞ്ഞു.

പകലോൻറെ ചൂടുവെളിച്ചം ജനലിൽകൂടി മുഖത്തുതന്നെ അടിച്ചപ്പോ ഞെട്ടിയുണർന്നു. സമയം എട്ടേ പത്തു. ഇന്ന് സ്റ്റോക്കിസ്റ്റിനെ  വിസിറ്റ് ചെയ്യണ്ട ദിവസം ആണ്. ഒരല്പനേരം ആലോചിച്ചു. തലശേരി സ്റ്റോക്കിസ്റ്റിനെ കാണണോ അതോ കോഴിക്കോട് സ്റ്റോക്കിസ്റ്റിനെ വിസിറ്റ് ചെയണോ. തലശേരി സ്റ്റോക്കിസ്റ് ജയേട്ടനെ എന്നും വൈകിട്ട് വീട്ടിലേക്കു വരും മുൻപേ കയറി കാണും. അപ്പോളാണ് രാത്രി ഡയറിയിൽ എഴുതിയിട്ട സിനിമ മാസിക അഡ്രെസ്സ് ഓർത്തത്., വേഗം ഫ്രഷ് ആയി ന്യൂസ്പേപ്പറും കട്ടൻചായയും എടുത്തു ജനലിനരികെ വന്നു മൊബൈൽ ഫോൺ  എടുത്തു വാട്സ്  അപ് നോക്കി.  വേഗം തന്നെ ഇന്നലത്തെ ഡെയിലി റിപ്പോർട്ട് ആർ.എം നു പോസ്റ്റ് ചെയ്തു, പിന്നെ ഇന്നത്തെ ഡ്യൂട്ടിപ്ലാൻ സെയിൽസ് മാനേജർക്കു മെസ്സേജിട്ടു . കോഴിക്കോട് സ്റ്റോക്കിസ്റ് വിസിറ്റ് . അല്ലെങ്കിൽ രാവിലെ തന്നെ അങ്ങേര്  സെയിൽസ് രാമായണം പാരായണം തുടങ്ങു൦ ,പിന്നീട് ആ മാഗസിൻ പുബ്ലിഷറുടെ ഫോൺ നമ്പറിൽ ഡയല് ചെയ്തു. രണ്ടാം വട്ടം ഡയല് ചെയ്തപ്പോൾ ഒരു കിളിനാദം പ്രതീക്ഷിച്ച എന്നെ നിരാശപ്പെടുത്തി ഒരു പരുപരുത്ത ശബ്ദം ചിലച്ചു. ' ആരാ?"ഞാൻ എൻ്റെ നിരാശ പ്രകടിപ്പിക്കാതെ കാര്യം പറഞ്ഞു . നിങ്ങളുടെ ഇപ്രാവിശ്യത്തെ ഒടിയൻ സ്പെഷ്യൽ മാഗസിനിൽ ലേഖനമെഴുതിയ ശ്രീ സുരേഷ് ശീമത്തൊടിയുടെ കോണ്ടാക്‌ട് നമ്പർ കിട്ടാൻ വഴി ഉണ്ടോ എന്ന്. ആദ്യം തന്നെ ഇല്ലന്ന് പറഞ്ഞു വീണ്ടും   അയാൾ എന്നെ നിരാശപ്പെടുത്തി,.എന്നാൽ  വിടാതെ കൂടിയകൊണ്ടോ ആവോ എന്നെ അങ്ങേര് ഹോൾഡിലിട്ടു ആരോടൊക്കെയോ തിരക്കി. ഒടുവിൽ അയാൾ പറഞ്ഞു. നിങ്ങളുടെ നമ്പർ തരികയാണെങ്കിൽ അയാളുടെ നമ്പർ കിട്ടിയാൽ തിരികെ വിളികാം എന്ന്. തീരെ പ്രതീക്ഷ തോന്നിയില്ല.

അവസാനശ്രമം പരാജയപെട്ട ചമ്മലിലോ മനസിൻറെ മുഷിപ്പ് മാറ്റാനോ എന്നോര്മയില്ല വീണ്ടും മൊബൈൽ ഫോണുമെടുത്തു ഫേസ്ബുക് പരതാൻ ഇരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന നമ്മുടെ ക്രിക്കറ്റ് ടീമിൻറെ മാച്ച് റിവ്യൂ വും  പിന്നെ ബിജുവിന്റെയും  അസീസിൻറേം മാനാഫിന്റെം ഓരോ വീരവാദങ്ങള്, അതിനുള്ള കമന്റ്സ്  ഒക്കെ നോക്കി ഇരിക്കെ  എന്റെ മൊബൈലിലേക്ക് ഒരു കാൾ . ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ശബ്ദം,. 'സാർ ഞാൻ  സുരേഷ് ശീമത്തൊടി . സാർ എന്നെ അന്നുവേഷിച്ചു ഇവിടെ റയാൻ പുൽബ്ലിക്കേഷൻസിൽ വിളിച്ചിരുന്നു എന്ന് പറഞ്ഞു. ശരിയാണോ " ..? ആവൂ. തേടിയവള്ളി ഫോണിൽകിടക്കുന്നു. വളരെ  ചുരുക്കി ഒടിയന്റെ പറ്റി എഴുതിയ കാര്യങ്ങളെ കുറിച്ച് പുകഴ്ത്തിയശേഷം കാര്യം പറഞ്ഞു. എനിക്ക് ആ നിങ്ങൾ പറഞ്ഞ ഒടിയൻ വിദ്യ അറിയാവുന്ന ഒരാളെക്കുറിച്ചു കൂടുതൽ അറിയാൻ താല്പര്യമുണ്ട് എന്ന് . ഒരുനിമിഷത്തെ നിശ്ശബ്ദതക്കു ശേഷം അയാൾ ചോദിച്ചു. സാറ് പോലീസിലാണോ?അല്ല, ഞാൻ ഒരു യൂട്യൂബ് ചാനലിന്റെ ഓണറാണെന്നും, ഒടിയനെ പറ്റി ഒരു റിവ്യൂ എഴുത്തുകയാണെന്നും പിന്നെ അതിൽ അയാളുടെ ഇന്റർവ്യൂ പ്രസിദ്ധികരിക്കണമെന്നും പറഞ്ഞു. ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി പിന്നെ പെട്ടെന്ന് അയാൾ ഫോൺ ഡിസ്കണക്ട്‌ ചെയ്തു. ആകെ മ്ലാനനായി ഒരുനിമിഷം ഇരുന്നു. പിന്നെ പെട്ടെന്ന് റീഡയൽ  ചെയ്തു. അയാൾ ഉടനെ ഫോൺ എടുത്തു. അതേയ്  നിങ്ങള്ടെ  ചാനല് പൊലിപ്പിക്കാൻ ഞാൻ എന്തിനാ എൻ്റെ  കാശു തുലക്കുന്നേ. താങ്കൾ തിരിച്ചുവിളികേട്ടനു കരുതി കട്ട് ചെയ്തത് ആണ് . ആ ഡയലോഗ് ഇഷ്ടായിലേല്ങ്കിലും കാര്യം കാണാൻ കഴുതക്കാലുംപിടിക്കാണല്ലോ . ശരി .' ഞാൻ ഇന്ന് കോഴിക്കോട് വരുന്നുണ്ട്..കാണാൻ പറ്റുമോ' എന്ന ചോദ്യത്തിന് അങ്ങേരു ബലം പിടിക്കാൻ തുടങ്ങി. 'ഇന്ന് പറ്റില്ല, വേറൊരു സാഹസിക റിപ്പോർട്ടിങ്ങിനു പോകണമെന്നൊക്കെ' തട്ടിവിട്ടു. അപ്പോൾ,' എന്റെ ചാനലിൽ ലാലേട്ടൻറെ ലൈവിന് ഒരു അടികുറിപ്പിനാണ് ഈ ഇന്റർവ്യൂ' എന്നുഞാനും തട്ടിവിട്ടു. അപ്പോൾ അയാളുടെ ബ ലമൊക്കെ ചോർന്നു വെറും അടിമ കണ്ണായി . കോഴിക്കോട് പാരഗണില് ഉച്ചഊണിനു കാണാം എന്നുറപ്പു വാങ്ങി.


കോഴിക്കോട് ഉച്ചക്കു  മുൻപേ ട്രെയിൻ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു നേരെ പ്രസാദേട്ടൻറെ  ഡിസ്ട്രിബൂഷൻ ഓഫീസിലെത്തി സ്റ്റോക്ക് ചെക്ക് ചെയ്തു, പുതിയ ഓർഡർ വാങ്ങി, അപ്പോഴാണ്  സുരേഷ് ശീ മതൊടിയുടെ മിസ്ഡ്‌  കാൾ എത്തിയെ. ലൊക്കേഷനും, കാര്യങ്ങളും ഒകെ ചോദിക്കുന്ന കേട്ടാണ് എന്ന് തോന്നുന്നു,പൊതുവെ രസികനായ പ്രസാദേട്ടൻ ' ആരെയാ വളക്കുന്നെ' എന്ന് ചോദിക്കുന്നുണ്ടായിരുന്നു.അതിനിടയിൽ സുരേഷ്  ആ ആളിന്റെ ഡീറ്റെയിൽസ് വിവരിക്കുകയാണ് . ഒരു ട്രെയിൻ യാത്രയിൽ കോഴിക്കോട് നിന്ന് ഷൊർണുർ വരെ ഉള്ള യാത്രയിൽ വേറെയൊരു കൂട്ടുകാരനുമായി ഒടിയൻ പാടത്തെ കുറിച്ചുള്ള ചർച്ചക്കിടെ ഒടിയൻ വെറും ഒരു കെട്ടുകഥയാണെന്നും അല്ലെന്നും ഉള്ള  ഒരു തർക്കചർച്ച  നടക്കുകയായിരുന്നു.  ഒടുവിൽ ചർച്ചയിൽ പങ്കെടുത്ത ആൾകാർ ഓരോ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ എതിർ സീറ്റിൽ ഇരുന്ന മുഷിഞ്ഞ വസ്ത്രധാരിയായ ഒരാൾ സുരേഷിനോട് പിറുപിറുത്തത്രേ. ഒടിയൻ സത്യമാണ്. തനിക്കറിയാവുന്ന ബാലുശേരിയിലുള്ള ഒരാൾക്ക് ഒടിയൻ വിദ്യ അറിയാം എന്ന്. ഇത്രേം അയാൾ പറഞ്ഞപ്പോ വീണ്ടും" എവിടെ ബാലുശേരിയോ?" എന്ന് ഞാൻ തിരക്കുന്നകേട്ടിട്ടു വീൺടും പ്രസാദേട്ടൻ ചിരിച്ചുകൊണ്ടുമുന്നിൽ വന്നുനിന്നു. "ഏന്താടാ കാര്യ൦ എൻ്റെ നാട്ടിൽ എന്ത് വേലത്തരമാ നീ ഒപ്പിക്കുന്നെ ?" ഒരുവിധത്തിൽ സുരേഷിനോട് ഒരുമണിക്കൂർ സമയം വാങ്ങി ഫോൺ വച്ചു. പ്രസാദേട്ടൻറെ കൈപിടിച്ച് നേരെ അവരുടെ ക്യാബിനിൽ വന്നു എന്റെ കോഴിക്കോട് വിസിറ്റിന്റെ രണ്ടാം ഉദ്ദേശം അറിയിച്ചു. ഒറ്റത്തടിയായി അടിവാരത്തു സ്വ ന്തം വീടും, പിന്നെ മാവൂർ റോഡിലെ വാടക വീട്ടിലെ താമസവും അറിയാമെങ്കിലും ബാലുശേരി ആണ് തറവാട് എന്നറിഞ്ഞിരുന്നില്ല. എല്ലാം കേട്ട പ്രസാദേട്ടൻ പറഞ്ഞു. ഇന്ന് ശനിയാഴ്ച ആകയാൽ പുള്ളിയും എന്റെകൂടെ സുരേഷിനെ കാണാൻ വരാമെന്നു൦ പറ്റിയാൽ ബാലുശേരിയിലെ ആ ഒടിയനെ പരിചയപ്പെടാൻ അവരും വരാമെന്നും.

അരമണിക്കൂർ കൊണ്ട് പാരഗണിൽ  എത്തി . സുരേഷ് അവിടെ റിസപ്ഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തോളിൽ ഒരു തുണിസഞ്ചി , ഒരു ജുബ്ബ., ഒരു ഓതെന്റിക്  ജേർണലിസ്റ്റ് സ്റ്റൈലിൽ ഒരു കുറിയ. മധ്യ വയസൻ. മൂന്ന് ബിരിയാണി ഓർഡർ ചെയുമ്പോളേക്കും സുരേഷും,പ്രസാദേട്ടനും പരിചയപ്പെടൽ നടത്തി . പ്രസാദേട്ടന് അറിയേണ്ടത് ബാലുശേരിയിൽ എവിടെയാ ഈ ഒടിയൻ എന്നാണ്. പ്രസാദേട്ടൻ സുരേഷിനെ കൊണ്ട് അയാളുടെ ഓർമ്മ യിലൂടെ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി ചിന്തിപ്പിച്ചുകൊണ്ടേ ഇരുന്നു. ഒടുവിൽ അയാൾ ഓർത്തു.ബാലുശേരി താലൂക്ക് ആശുപത്രിയിലെ ഫർമസിസ്റ് ആണ് അയാൾ എന്നും പേര് ജനു എന്നാണെന്നു൦ . അപ്പോഴേക്കും പ്രസാദേട്ടൻ ഫോണിൽ അവരുടെ താലൂക് ആശുപത്രിക്കു സമീപം ഫർമസി നടത്തുന്ന  അനന്തിരവനെ വിളിച്ചു ജാനുവിനെ കുറിച്ച് ആനവേഷിച്ചു  വിവരം പെട്ടന്ന് പറയാൻ ഏർപ്പാടാക്കി. ബിരിയാണി കഴിച്ചു കഴിയുമ്പോളേക്കും ഫോൺ എത്തി. അങ്ങേത്തലക്കൽ സാക്ഷാൽ ജനു. സുരേഷ് സംസാരിച്ചു പരിചയം പുതുക്കി. പിന്നീട് ഒടിയനെ കുറിച്ച് ചോദിച്ചു.എന്നാൽ അയാൾ ഒഴിവു കഴിവ് പറയാൻ തുടങ്ങി. അപ്പോൾ പ്രസാദേട്ടൻ ഫോൺ വാങ്ങി നമ്മൾ ഇപ്പോൾ തന്നെ ബാലുശേരിക്ക് വരികയാണെന്നും നേരിട്ട് കാണണമെന്നും ജാനുവുമായും അനതിരവനുമായും ചട്ടം കെട്ടി.ഭക്ഷണം കഴിച്ച ഉടനെ പ്രസാദേട്ടൻ സുരേഷിനോട് കൂടെ വരൻ താല്പര്യമുണ്ടോന് തിരക്കി.
അതുവരെ ഒടിയൻ കഥ ഒരു തമാശയ്ക് പറഞ്ഞു എന്ന മട്ടിലിരുന്ന സുരേഷും സീരിയസ് ആയി. പ്രസാദേട്ടന്റെ കാറിൽ നേരെ ബാലുശേരിക്ക്. ബാലുശേരി താലൂക് ആശുപതിയുടെ സമീപത്തുള്ള ഫർമസിയിൽ നിന്ന് അവരുടെ അനന്തിരവൻ കണ്ണനെയും കൂട്ടി നേരെ ആശുപത്രിയിലെത്തി. ഒരുപാട് പേര് തന്നെ കാണാൻ വന്ന ജാള്യതയിലായിരുന്നു ജനു. ഒരു കറുത്ത്‌ എല്ലൊട്ടിയ     പ്രായമായ ഒരു മനുഷ്യൻ, അയാൾ നിന്ന് വിയർക്കുന്നുണ്ടായിരുന്നു.
 എന്താണ്സാർ  എന്തെങ്കിലും  പ്രശ്നമുണ്ടോ? ത ന്റെ വല്യച്ഛന്റെ അനുജന്റെ മകന്റെ  മകനാണ് കഥാനായകനായ ഒടിയൻ കുഞ്ഞിരാമൻ എന്ന് അയാൾ പറഞ്ഞു. അവർ താമസിക്കുന്നത് താമരശേരി ചുരത്തിനു താഴെ ഉള്ളിയേരി എന്ന സ്ഥലത്താണ് എന്നും  അയാൾ കുടുംബാംഗങ്ങളുമായി അകന്നാണ് കഴിയുന്നത് എന്നും അതിനാൽ കൂടെ വരൻ പറ്റില്ല എന്നുറപ്പിച്ചു പറഞ്ഞു. അയാൾക്കും ഇപ്പോഴത്തെ വീട് ശരിക്കു അറിയില്ല എന്നും. എന്നാൽ അയാൾ ഉള്ളെരി മരത്തൂർ ക്ഷേത്രത്തിന്റെ  പിറകിലായി ഒരു ഭഗവതി തറയുണ്ടെന്നും  അതിനടുത്തായി ഉപജാപവും മന്ത്രവാദവുമായി കഴിയുകയാണെന്നും ആരോ പറഞ്ഞുകേട്ടിട്ടുണെന്നു൦  പറഞ്ഞു.  ഇനിയെന്ത് എന്ന ചിന്തയിലിരുന്ന എന്നെ  പ്രസാദേട്ടന്റെ കാറിന്റെ ഹോൺ ഉണർത്തി . "വാ ഇരുട്ടും മുൻപേ അങ്ങോട്ട് പിടിക്കാം എന്ന്".
കാറിൽ സുരേഷിനോട് പ്രസാദേട്ടൻ ഒടിയൻ കഥകൾ വിവരിക്കുന്നു.പണ്ട് തിരൂരിനടുത്തു നടന്ന ഒറിജിനൽ  ഒടിയൻകഥ. അതായതു അന്ന് പേരുകേട്ട  ഒടിയനായ കുഞ്ഞുകിളിയൻ എന്ന മാന്ത്രികൻ ആ നാട്ടിലെ താമി എന്ന ഒരു ചെറുപ്പക്കാരൻ തലവെട്ടി കൊന്നു എന്നും 1979ൽ    സൂപ്പർസ്റ്റാർ മമ്മൂട്ടി മഞ്ചേരി കോർട്ടിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയുന്ന സമയത്തു ഈ കേസ് മഞ്ചേരി കോടതിയിൽ വന്നകാര്യവുമൊക്കെ അവർ വര്ണിക്കുന്നുണ്ടായിരുന്നു . താമസിയാതെ, മരുതൂർ ക്ഷേത്രത്തിനു പിറകിലെത്തി. അപ്പോഴേക്ക് ആറുമണി ആയിരുന്നു.വണ്ടി അവിടെ വരെ മാത്രേ പോകു ഇനി ഇടവഴി ആണ്. അവിടെ ഒരു ചാരായ ഷാപ്പിനു സമീപത്തെ  ആ കടയിൽ കണ്ട കാരണവരോട് ഒടിയൻ കുഞ്ഞിരാമനെ പറ്റി ചോദിച്ചൂ . അയാളാദ്യം എല്ലാരേം തുറിച്ചുനോക്കി. എനിട്ടു  വളഞ്ഞു പുളഞ്ഞുള്ള ഇടവഴി കാട്ടി 'അതിന്റെ അറ്റത്തു ഒരു തറ കാണാം' എന്നും
അതിനു പിറകിലുള്ള ചായ്പ്പിലാണ് താമസമെന്നും പറഞ്ഞു. പറഞ്ഞ ആ ഭഗവതി തറയ്ക്ക് പിറ കിലായി ചെറിയ ഒരുകുടിൽ. ദാരിദ്ര്യം വിളിച്ചോതുന്നു. അകത്തുനിന്നു ആരെയോ ഒരാൾ തെറിപറയുന്നതും വേറെ ആരോ തേങ്ങി കരയുന്നതു കേൾക്കുന്നുണ്ടായിരുന്നു . പുറത്തെ ആള്പെരുമാറ്റം കേട്ട് ഒരാൾ പുറത്തുവന്നു. കറുത്ത് നിറയെ രോമത്തിൽ പൊതിഞ്ഞ ഒരു ശരീരം. വന്ന ഉടനെ "ഏതാ , ആരാ"എന്ന്  പരുക്കൻ ശബ്ദത്തിൽ ചോദിച്ചു ."ദൂരെ നിന്ന് വരികയാണെന്നും .ഒരു ദുർമന്ത്രവാദം ചെയാനുണ്ടെന്നും", പറഞ്ഞപ്പോ ചാരായഷാപ്പിൽ  കാത്തുനിൽക്കാൻ കല്പിച്ചു. അതിനിടയിൽ ഒരു   സ്ത്രീരൂപം കിണറ്റിൻ കയറിലേക്ക് വെള്ളമെടുക്കാൻ വീട്ടിൽനിന്നു പുറത്തുവന്നു. അയാളുടെ തീക്ഷണ നോട്ടത്തിൽ അവർ പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു. വല്ലാത്ത ഭയം എന്നിൽ തോന്നിത്തുടങ്ങി. കഥകളിൽ കേട്ട ഒരു കഥപാത്രം ഇതാ തൊട്ടുമുന്പിൽ . ഞങ്ങൾ അവിടുന്ന് ഇറങ്ങി വന്ന വഴിയേ ചാരായ ഷാപ്പിനടുത്തേക്കു നീങ്ങവേ പിറകിൽ അയാൾ വരുന്നത് കാണാം. ഒരു ചുവന്ന പട്ടു മെലിട്ടിട്ടുണ്ട്. കൈയിൽ ഒരു വടി  ഉണ്ട്. ഒരു അറുപത്തിഅഞ്ചുനു മുകളിൽ വയസ്സ് കാണും.നല്ല വേഗത്തിൽ അയാൾ  നമ്മളെ മറികടന്നു നേരെ ചാരായ ഷാപ്പിലേക്കു കയറി. ശങ്കിച്ചുനിന്ന ഞങ്ങളെ അയാൾ ഉള്ളിലേക്കു ക്ഷണിച്ചു . പ്രസാദേട്ടനും ഞാനും അയാളോടൊപ്പം ഷാപ്പിൽ കേറി. അയാൾ ഒരു കുപ്പിക്കു    ഓർഡർ കൊടുത്തു . അതുമായി ഷാപ്പിന്റെ മൂലയിലേക്ക് നമ്മളെ കൂട്ടി . കുപ്പിയുടെ വില  ഞാൻ പോക്കറ്റിൽ നിന്ന് എടുത്തു ഷാപ്പുകാരനു കൊടുത്തു.. അപ്പോഴേക്കും പ്രസാദേട്ടൻ അയാളോട് ചുരുക്കി പരിചയപ്പെടുത്തി . 'താങ്കൾക്കു ഒടിയൻ വിദ്യ അറിയാം എന്ന് ഒരാൾ പറഞ്ഞു അറിഞ്ഞു വന്നതാണെന്നും അതിന്റെ സത്യാവസ്ഥ  പറയാമോ" എന്നും ചോദിച്ചു .ക്രുദ്ധനായ അയാൾ അത് ആരാണ് പറഞ്ഞത് എന്ന് പറയാതെ വാ തുറക്കില്ല എന്ന ശാഠ്യത്തിലായി . ഒടുവിൽ അയാളുടെ ബന്ധുവിന്റെ പേര് പറഞ്ഞു. അപ്പോഴേക്ക് അയാൾ ജനുവിനെ തെറി പറയാൻ തുടങ്ങി.
ഇത്രയുമായപ്പോ വീണ്ടും ഒരുകുപ്പി പ്രസാദേട്ടൻ ഓർഡർ ചെയതു . ഞാൻ ഭക്ഷണത്തിനും . ആദ്യ കുപ്പി അപ്പോഴേക്ക് അയാൾ  തീർക്കാനായിരുന്നു. "എന്തിനാ? എന്തിനു വേണ്ടിയ നിങ്ങൾ എന്നെ കൊണ്ട് ഇത് ചെയിക്കുന്നെ" എന്നൊക്കെ  ചോദിക്കുന്നുണ്ട്. ഒരല്പനേരം മിണ്ടാതിരുന്ന അയാൾ പുറത്തേക്കിറങ്ങി , ഷാപ്പിന്റെ പിറകിലെ ആളൊഴിഞ്ഞ സ്ഥലത്തെ കല്ലുകൂനയുടെ മുകളിരുന്നു. പിന്നെ കുഴയുന്ന നാവിൽ അയാൾ പറയാൻ തുടങ്ങി ,  "അതെ ഞാൻ ഒടിയനാ . എൻ്റെ  കുടുംബം തകർത്ത അവനെ യും ഞാൻ ഒടിച്ചു."
ഒന്നും മനസിലാവാതെ തമ്മിൽത്തമ്മിൽ നോക്കിയ ഞങ്ങളെ നോക്കി പെട്ടെന്ന് അയാൾ കരയാൻ തുടങ്ങി,കുറച്ചുനേരം കാൽമുട്ടിൽ മുഖം താഴ്ത്തിവച്ചു അയാൾ കരഞ്ഞുകൊണ്ടിരുന്ന്., പിന്നെ അയാൾ വീണ്ടും പറഞ്ഞു . "ഞാൻ  ഒഡിയനാ ,, എൻറെ  അച്ഛനേം അമ്മയേം കെണിയിലൂടെ കൊന്ന കേളപ്പൻ നായരേം അയാളുടെ കുടുംബത്തെയും ഞാൻ ഒടിച്ചു . അവൻ  എൻ്റെ  ഈ കൈകൊണ്ടു  മരിച്ചു "എന്ന്. സ്തബ്ധനായ ഞങ്ങളെ നോക്കി അയാൾ പറഞ്ഞു.

1954 കാലഘട്ടത്തിലായിരുന്നു അത് . വള്ളുവനാട്ടിലെ  കുളിർമലക്കു ചേർന്ന ഏക്കർ കണക്കിന് തോട്ടത്തിനു ഉടമ കേളപ്പൻ നായർ എന്ന ജന്മി ആയിരുന്നു. അയാളുടെ സ്ഥലത്തോട്  ചേർന്ന് പരമേശ്വരൻ നായരുടെ സ്ഥലവുമായി ഒരു അതിർത്തിത്തർക്കം വന്നു, ബന്ധുവായ പരമേശ്വരൻ നായരെ പാഠം പഠിപ്പിക്കാൻ കേളപ്പൻ നായർ ഒരു പ്ലാൻ ഇട്ടു.. തൻ്റെ തോട്ടം പണിക്കാരനുംപറയ സമുദായകരനുമായ ചാമി   യെ കൊണ്ട് പരമേശ്വരൻ നായർക്കെതിരെ ഒടിയൻ പ്രയോഗിച്ചു നശിപ്പിക്കുക. അതിനുള്ള പാരിതോഷികം ആദ്യം തന്നെ ചാമിയെ ഏല്പിച്ചു ,പിന്നെ കല്പിച്ചു . പരമേശ്വരൻ നായരേ ഒടിയനിലൂടെ ഇരുചെവി അറിയാതെ അവസാനിപ്പിക്കുക. എന്നാൽ ഇതിനേക്കാൾ വലിയ ഒരു മാസ്റ്റർ പ്ലാൻ കേളപ്പൻ നായരുടെ മനസ്സിൽ വിരിയുന്നുണ്ടായിരുന്നു. ചാമിയെ തന്റെ കൃഷിയിടത്തിനടുത്തു ചായ്പ് പണിയിച്ചു  അവൻ്റെ പെണ്ണിനേം അഥവാ ലീലയെയും  പാർപ്പിച്ചത്, സ്ത്രീ വിഷയത്തിൽ വമ്പനായ കേളപ്പൻ നായരുടെ അതിരു കടന്ന ചിന്തകളായിരുന്നു. ചാമി ഒടിയനായി  മാറുന്നതിനു ചെവിയിൽ ഭ്രൂണത്തിൽ ചാലിച്ച എണ്ണ  പുരട്ടി പരമേശ്വരൻ നായരെ അയാളുടെ ചിന്നവീട്ടിലേക്കുള്ള യാത്രക്കിടയിൽ വകവരുത്തി തിരിച്ചു സ്വരൂപം മാറുന്നതിനായി വീട്ടിൽ തിരിച്ചു എത്തുമ്പോഴേക്കും ചാമി    യുടെ പെണ്ണിന്റെ,  ചാരിത്ര്യം നശിപ്പിക്കുക .അങ്ങിനെ വരുമ്പോൾ  പാതിവൃത്യം നഷ്ടപെട്ട അവൾ ചൂടുവെള്ളവും ചാണകവെള്ളവും ഒഴിച്ചാലും ഒടിയന്  സ്വന്തം രൂപം തിരിച്ചു കിട്ടില്ല. അതോടെ  അവനെ നശിപ്പിക്കുകയും വിധവയായ ചാമിയുടെ പെണ്ണിനെ അടിമയാക്കി വയ്ക്കാനും പറ്റും ,
അന്തിക്ക്  പ്രാർത്ഥയാനയോടെ  ചുണ്ണാമ്പും പിന്നെ ആ പ്രത്യേക എണ്ണ  എടുത്തു. അപ്പോൾ നിറ കണ്ണുകളോടെ നോക്കുന്ന പെണ്ണ് ലീലയെ വഴക്കു പറഞ്ഞു എന്നിട്ടു പിറ്റേന്ന് തിരികെ വരുമ്പോൾ തനിക്കുസ്വരൂപം കിട്ടാൻ  തളിക്കാൻ ഉള്ള സാമഗ്രികൾ എടുത്തു വെക്കുന്നതിനിടെ  പരുങ്ങലോടെ നിന്ന കുഞ്ഞിരാമനെ ഒരുകയ്യാൽ എടുത്തു മുത്തം കൊടുത്തശേഷം ലീലയെയുടെ മടിയിൽ  വച്ചുകൊടുത്തു പിന്നെ മുറ്റത്തിറങ്ങി ദൈവങ്ങളെ പ്രാർത്ഥിച്ചു ചെവിയിൽ എണ്ണതേച്ചു. പിന്നീട്  മുൻപിൽ കണ്ട  കറുത്ത പൂച്ചയുടെ രൂപമെടുത്തു പരമേശ്വരനെ തേടി ആ ഒടിയൻ  മറഞ്ഞു.


ഈ നേരം തക്കം പാർത്തു ജന്മിയും അയാളുടെ എല്ലാ വൃത്തികേടിനും കാവൽ നിൽക്കുന്ന വേലായുധനും പിന്നെ ദുർമന്ത്രവാദം  കൊണ്ടുനടക്കുന്ന കോവിന്ദനും അവൻ്റെ വീടിനു പിറകിലൂടെ എത്തി . ചാമി പോയ വഴിയിൽ കണ്ണും നട്ടിരുന്ന ലീലയുടെ  മുന്നിലേക്ക് ജെന്മി കടന്നു വന്നു. പെട്ടെന്ന് അവൾ; ചാടി എണീറ്റ് പോയി.,
"തമ്പ്രാൻ അവർ ഇപ്പോ പുറത്തേക്കു പോയതേ ഉള്ളോ"  എന്ന് മൊഴിഞ്ഞു , "ഓഹോ പോയോ സാരമില്ല . എനിക്ക് ഒരു ചാമി    വെള്ളം താ"  എന്ന് പറഞ്ഞു ഉമ്മറത്തേക്ക് കയറി. അവൾ പേടിയോടെ  "ആയോ  അത്  നമ്മ കുടിയിൽ നിന്നോ" .. "സാരമില്ല" . എന്ന് പറഞ്ഞു അയാൾ വീണ്ടും അടുത്തേക്ക് നീങ്ങി . അവൾ പെട്ടെന്ന് അടുക്കളയിൽ വെള്ളം എടുക്കാൻ പോയ ഉടനെ അയാൾ അവരെ കടന്നു പിടിച്ചു. അവൾ നിലവിളിച്ചു ., "താമ്രനെ  ഞാൻ വ്രതത്തിലാ . എൻ്റെ  കെട്ടിയോൻ നിങ്ങൾക്കു വേണ്ടി ഒടിയൻ സേവക് പോയതാ. ദയ ചെയ്തു ഉപദ്രവിക്കരുത്" . പക്ഷെ അപ്പോഴേക്കും അയാൾ അവളെ നിലത്തേക്കെടുതിട്ടു. ഓടി കരഞ്ഞെത്തിയ കുഞ്ഞിരാമനെ അയാൾ മൂലയിലേക്ക് വലിച്ചെറിഞ്ഞു , അതുകണ്ടു അവൾ വീണ്ടും അലറിക്കരഞ്ഞു . എന്നാൽ ആരും തന്നെ അവളുടെ സഹായത്തിനു എത്തിയില്ല. പുറത്തു അയാളുടെ കിങ്കരന്മാർ ചാമി തിരിച്ചെത്തിയാൽ പൂട്ടാനുള്ള വഴി ഒരുക്കുകയായിരുന്നു,.അവൾവീണ്ടും കരഞ്ഞു അയാളെ വലിച്ചിടാൻ എത്തിയ കുഞ്ഞിരാമനെ അയാൾ പുറത്തേക്കെറിഞ്ഞു വാതിൽ പൂട്ടി. അവന്റെ വാ പൊതി ആ മന്ത്രവാദി എന്തോ ചെവിയുടെ വശം പുരട്ടി, അതോടെ അവന്റെ ബോധം പോയി . പിന്നെ എപ്പോളോ ആ ജന്മി പുറത്തിറങ്ങി. അയാൾ തുറന്ന വാതിലിലൂടെ മന്ത്രവാദിയും പിന്നെ അയാളുടെസഹചാരി വേലായുധനും  കയറി. അവരുടെ ഊഴം കഴിഞ്ഞപ്പോൾ അവളുടെ ശ്വാസം നിലച്ചിരുന്നു. പിന്നെ മുറ്റത്തു അർദ്ധ വൃത്താകൃതിയിൽ കോവിന്ദൻ മന്ത്രവാദി കൈയിൽ കരുതിയ ചാണകവെള്ളം ഒഴിച്ച് അയാൾ മന്ത്രങ്ങൾ ഉരുവിട്ടു., പിന്നെ കയ്യിൽ കരുതിയ ചൂട്ടു കത്തിച്ചു അവർ മറഞ്ഞു.

 പാതിരായാമത്തിൽ തന്റെ യജമാനന്റെ ആജ്‌ഞ നിറവേറ്റി കിതച്ചു കറുത്ത വാല് മുറിഞ്ഞ പട്ടി യായി ഓടിവന്ന ചാമി ഒന്ന് ഞെട്ടി. പടിക്കൽ ലീല ഇല്ല. കൂടാതെ മുറ്റത്തു ഒരു മുളവടി . അവൻ ഉച്ചത്തിൽ  ഓലിയിട്ടു വീടിനു ചുറ്റും അലറി ഓടി .ലീല വന്നില്ല .അപ്പോഴാ കാണുന്നെ മുറ്റത്തുഒരു മൂലയ്ക്ക്  ബോധമില്ലാതെ കുഞ്ഞിരാമൻ . അവൻ വീടിനു മുന്നിൽ ആ വൃത്തത്തിൽ എത്തിയതിൽ പിന്നെ അവനു എങ്ങോട്ടു൦  പോകാനുമാവുന്നില്ല. പാതിരായമം കഴിയാറായി. ക്രുദ്ധനായി  ആ മുളവടി മറിച്ചിടാൻ നോക്കി. അപ്പോഴെക്  അവന്റെ  ബോധം നശിച്ചു വായിൽനിന്നു നുരയും പാതയും പൊഴിഞ്ഞു.

എപ്പോഴോ രാവിലെ ബോധം തെളിഞ്ഞ കുഞ്ഞിരാമൻ പിച്ചുംപേയും പറഞ്ഞു പനിച്ചു വിറച്ചു. നാട് മുഴുവൻ  ഞെട്ടി വിറച്ചു. കുഞ്ഞിരാമനെ അവന്റെ അമ്മാവൻ വീട്ടിലേക്കു കൊണ്ടുപോയി. അവൻ വലുതാവുകയായിരുന്നു.
ദുർമന്ത്രവാദത്തിന്റെ  ബാലപാഠങ്ങൾ  അവൻ അമ്മാവനിൽ നിന്ന് സ്വായത്തമാക്കി. അവനു ഒരു വാശി മാത്രമായിരുന്നു. ആ കേളപ്പൻ നായരെ എന്നന്നേക്കുമായി വകവരുത്തണം . വേളി കഴിഞ്ഞതോടെ അവൻ അതിനുള്ള കരുക്കൾ നീക്കി. അങ്ങിനെ ഒരു അമാവാസി കേളപ്പൻ വീടിനു പുറത്തു ഉലാത്തുമ്പോൾ ഒരു കറുത്ത പൂച്ചയായി അവൻ പിന്നാലെ കൂടി. നിമിഷമാത്രയിൽ ഒടിയനെ അയാൾ തിരിച്ചറിഞ്ഞെങ്കിലും അയാൾക്കു എന്തേലും ചെയ്യും മുൻപേ കുഞ്ഞിരാമൻ അയാളെ ഒടിച്ചു. പിന്നെ നേരെ അകത്തേക്കു . അവിടെ  കടിഞ്ഞൂൽ പ്രസവത്തിനായി വീട്ടിൽ ഉള്ള അയാളുടെ മകളെ പുറത്തേക്കെത്തിച്ചു. അവിടെ കരുതിവച്ച കൂർപ്പിച്ച മുളകൊണ്ട് അവളുടെ വയർ കുത്തികീറി പിന്നീട് ആ ഭ്രൂണം വേലിക്കരികിൽ വച്ച മുളവടിയിൽ  കുത്തിത്തറപ്പിച്ചു. അതിൽനിന്നു ഇറ്റിറ്റു വീണ ഭ്രൂണദ്രാവകം അവൻ ചിരട്ടയിൽ എടുത്തുവച്ചു. പിന്നീട്നേരെ വീട്ടിലേക്കു ,അവിടെ അവനെ കാത്തിരുന്ന അവന്റെ പെണ്ണ് ആദ്യം തലയിൽ ചാണകവെള്ളം  തളിച്ച് പിന്നെ ചൂടുള്ളം  മുഖത്തു ചെവിക്കു കീഴെ  ഒഴിച്ചു .ആ എണ്ണതേച്ച ഭാഗത്തുള്ള വെറ്റില കഷ്ണം തെറിച്ചു പോയി. അതോടെ സ്വന്തം രൂപം തിരിച്ചുകിട്ടിയ അവൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു. പിന്നെ നേരെ ജന്മിയുടെ വീട്ടിലെത്തി ആ ഭ്രൂണ ദ്രാവകം എടുത്തു വീട്ടിലേക്കു നടന്നു. അപ്പോൾ ജന്മിയുടെ വീട്ടിലെ നിലവിളി അവനു കേൾക്കാമായിരുന്നു,.

ഇതെല്ലം ഒരു കഥപറയും പോലെ പറഞ്ഞു തുടങ്ങിയ കുഞ്ഞിരാമന്റെ മുഖം വലിഞ്ഞു മുറുകി ഭീകരമായി തോന്നി ഞങ്ങൾക്ക്. പെട്ടെന്ന് ബാക്കി വന്ന ചാരായം മോന്തി അവൻ പറഞ്ഞു. ആകുടുംബം ഇല്ലാതാകാൻ ഒരുതവണ കൂടി അവൻ ഓടിയനായി അതാണ്. അവൻ അവസാനമായി ചെയ്തത്.പിന്നീട് ഇവിടെ ഉള്ളിയേരിയിലേക്കു അവൻ താമസ൦  മാറി. ഇപ്പോ ചെറിയ ദുർമന്ത്രവാദ പണിചെയ്തു ജീവിക്കുന്നു. ഇത്രയും പറഞ്ഞു ബാക്കി വച്ച ചാരായവും ഒറ്റയടികയാൾ അകത്താക്കി, ഇതിനിടയിൽ അയാളുടെ  ബോധം പൊയി. അയാളെ അവിടെ ഇട്ടിട്  പോകാൻ നമുക്ക് മനസ്സനുവദിച്ചില്ല. ഞങൾ അയാളെ താങ്ങി അയാളുടെ വീട്ടിലേക്കു ചുമലിലേറ്റി.പ്രസാദേട്ടനും ഞാനും .അയാളുടെ കോലായിൽ അയാളെ കിടത്തി .ഞാൻ അയ്യാളുടെ ഭാര്യയെ വിളിച്ചു നോക്കി,ആരും മുന്നിലേക്ക് വന്നില്ല  തുറന്നിട്ട വാതിലിലൂടെ മുന്നിലേക്ക് പെട്ടെന്ന് ഒരു കറുത്ത പൂച്ച എൻ്റെ മുന്നിലേക്ക് എടുത്തു ചാടി. ഒരൊറ്റ ഓട്ടത്തിന് ഞാൻകാറിനടുത്തെത്തിയപോഴേക്കു  പ്രസാദേട്ടൻ  കാർ സ്റ്റാർട് ചെയ്തിരുന്നു.
"ഇന്നിനി വീട്ടിൽ കിടന്നിട്ടു നാളെ പോയാമതി"പ്രസാദേട്ടൻ. അതിൽ പിന്നെ കാർ നിശബ്ദമായിരുന്നു. വീട്ടി ലെത്തി. പ്രസാദേട്ടൻ രണ്ടാൾക്കും കിടക്ക വിരിച്ചതും ഒരു ഗ്ളാസ് വെള്ളം കുടിച്ചതും ഓർമയുണ്ട്.

പിന്നെ ദാ ... ഇപ്പോ ഉറക്കം ഉണരുന്നു. ..ഇതിപ്പോ രാവിലെയോ രാത്രിയോ..ഇതേതാ ലോകം  ,, എല്ലാവർക്കും സുഖംതന്നെ അല്ലെ.. ഇതെവിടെയ..ഒന്നും മനസിലാവുന്നില്ല.ഒടിയൻ വല്ലതും ചെയ്തതാണോ ആവൊ.

Saturday, December 14, 2013

മധ്ഹ്നത്തിലെ ക്രിക്കറ്റ് കളിയുംഗോപുമോന്ടെ അച്ഛനും

അതിരാവിലേ മകന്ടെ തിരക്കിട്ട പരതൽ കേട്ടാണ് .ഗൊപിമൊന്ടെ അച്ഛൻ ഉറക്കമുണർന്നത്‌,അവധി ദിനം ആയതിനാലും തലേദിവസം പുലരുവോളം ക്രിക്കറ്റ് ക്ണ്ടാതിനാലും ഉറക്കമുണരാൻ വൈകി.
കൂട്ടുകാരൻ വരാൻ വൈകിയതിനാൽ ഗ്രൗണ്ടിൽ കൊണ്ടുവിടാമോ എന്ന ചോദ്യവുമായി മകൻ വീണ്ടും പിന്നാലെ കൂടിയപ്പോൾ തന്നിലെ ക്രിക്കറ്റ് കാരൻ ഉണർന്നു,പെട്ടെന്ന്തയ്യാറായി ഗൊപുമൊനെയും കൂട്ടി ഞാൻ ഗ്രൌണ്ടിലേക്ക് പോയി. കൂട്ടത്തിൽ തനിക്കറിയാവുന്ന

Monday, November 18, 2013

വി ഡി രാജപ്പൻ

വി ഡി രാജപ്പൻ എന്ന കലാകാരൻ കോഴി എന്ന കഥാ പ്രസംഗത്തിലുടെ എഴുപതുകളിൽ മലയാളിയുടെ  മനസു കീഴടക്കിയ കാഥികനായിരുന്നു. അദേഹത്തെ അനുകരിച്ചു അമ്പലങ്ങളിലും പള്ളികളിലും പരിപാടികൾ നടത്തിയവരും മറ്റു സ്റെജുകളിൽ കൈയ്യടി വാങ്ങിയ യുവ കാഥികൻ മാരും കാഥിക മാരും ആ പാവം കലാകാരനെ മറന്നു.ഒരുപാടു പടങ്ങളിലും അദേഹം അഭിനയിച്ചു.
പാവപ്പെട്ട കലാകാരൻമാരുടേ വേദന ഓപ്പാൻ ഓടി നടക്കാൻ ആരും ഇല്ല  ഇത്തിരി ചായവു രാഷ്ട്രീയതില്ലോ മറ്റോ ഉണ്ടായിരുന്നെങ്കിൽ ചാനലിലും പത്രത്തിലും ആളാവാൻ എങ്കിലും ഓടി നടക്കാൻ ആരുമില്ല
\\

 

Thursday, February 14, 2013

പ്രഭാതകിറണങ്ങള്‍ ആലസ്യം വിട്ടുമാറാതെ തത്തി തത്തി ജനല്‍ പാളിക്ക് ഇടയിലൂടെ കടന്നു വന്നപ്പോ ഞ്ഞാന്‌ ചാടി എഴുന്നേറ്റ്‌ സമയം നോക്കി."

രാവിലെ തിരക്കിട്ടു ഓഫീസിലേക്ക് പറക്കുകയാണ്. ഇന്ന് രാവിലെ ബോസ്സുമായി മീറ്റിങ്ങുണ്ട്. അടിച്ചു കൊണ്ടിരിക്കുന്ന ഫോൺ തപ്പിനോക്കി .ഓ ഇതാ കസ്റ്റമർ  ആണല്ലോ. രാവിലെ തന്നെ എന്താണാവോ. "എസ് ഗിരീഷ് ബായി  ഏതാ വിശേഷം" . "ഓ സർ ഒന്നുമില്ല. എനിക്ക് പേർസണൽ ആയി ഒരു കാര്യം ചോദിയ്ക്കാൻ ആണ്. '  "പറയു"... "അതേയ് സാറിന് ബാങ്ക് സ്റ്റെമെന്റ്റ് കിട്ടാൻ വഴി ഉണ്ടോ. എന്റെ ഒരു റീലാറ്റീവന് വേണ്ടിയായണ്." . "കിട്ടുമല്ലോ" എന്നായി ഞാൻ. പക്ഷെ ആ ആൾ നേരിട്ട് വരേണ്ടി വരും . അത് സാരമില്ലെന്നതായി കസ്റ്റമർ. ഞാൻ ആ കാര്യമേ മറന്നു. ഓഫീസിലിരുന്നപ്പോൾ വീണ്ടും മൊബൈൽ ഇപ്പോ ഒരു കിളിനാദം ആയിരുന്നു. സർ ഞാൻ സ്വപ്ന. ഓക്കേ എന്താ കാര്യം എന്നായി ഞാൻ.  അത് നേരത്തെ വിളിച്ച ഗിരീഷ് എന്റെ റിലേറ്റീവ് ആണ്. എനിക്ക് വേണ്ടിയാ അവർ സ്റ്റെമെന്റ്റ് ചോദിച്ചേ എന്നായി.

Saturday, July 9, 2011

ente keralam ethra sundaram???

Ente keralam.. ethra sundaram...usha uthuppu's famous song is hurting my nostalgic feelings. 18 years ago I landed in UAE. The changes I see in my gods own country is very hurting.. In my child hood any festival in kerala is our festival, let it be vishu, Ramadan, or Christmas.. we celebrated it with much enthusiasm. The evenings after school are our golden moments. My friends, Anas, anzila,nazila, Rafi, sushil, sushanth everyone is ready to play. we play till the prayer from the mosque is louder. If it is a sunday evenings it is like a football final competition. Now I can’t see any such gatherings. All are either behind TV, play station, mobile or internet. The evenings in our village used to start normally with the devotional songs from the near by temple, followed by the news from the library and so on. No more libraries in the villages. When there is a marriage or housewarming ceremony the entire function is carried out by the native people and friends. The friends make this occasion a remarkable one by the hard work and unity. They will do the entire effort and preparation which eases the family from hectic man power charges and responsibility. The hard fact now is that you won’t find any one at a marriage house or any such occasion except the very close relatives till the lunch starts. You need to hire people for every thing. The worst part is that if you want any help from the neighbors or friends is you need to serve liquor like a mini bar. Even a death happened in your neighbor hood, now the new youth ask for liquor to be served in order to help the families for the burial ceremony.Liquor is the only magic that brings people to form a group now.
There used to be festivals in our village like sports day or library related functions where the participation of public used to be with full heart. Now you find politics every where and lack of trust.
Earlier our evenings are filled with old Hindi songs from the near by cinema theaters before the shows. But no more theatres and even second shows are any more there. The theatres are converted in to go downs as the TV. Internet and pirated CD‘s killed that industry. Earlier the towns and village streets are busy till mid night. Now most of the Kerala towns are almost empty by 7 or 8 o clock. Earlier after the business hours people used be sit together and chit chat which made unity and exchange of ideas and allowed a friendly co ordial atmosphere. These unity and brother hood is no more even in villages. Everyone is busy with there own things. They don’t have time for anyone. No body is bothered to look at your bed ridden neighbor and check his welfare. Politicians are equal culprits in converting the public with such attitudes as they know very well unity of villagers make their effort harder in order to rule them. So they bring cheap politic stunts to separate them.
Within these 15-20 years our generation lost lots of such golden memories, such very important qualities, and good behavior of our state. our own kalaripayatu, daffumuttu, or oppana, thiruvaathira kali can be viewed in some television reality shows. We can’t find any such cheerful faces any where. We cant find any social service by public any where like making a bus shelter for the public or expanding the road or cleaning the drainage except for the politics stunts now a days.
Our new generation doesn’t have any such good things to remember. Our memories about the games that we played in our child hood, like marble throw, police and thief, hide and seek etc. will be remembered as stories. They don’t celebrate onam by going out and fetch the flowers from the neighbor hood. Instead they buy ready made flowers from the shop if they still want to celebrate.
They don’t know there neighbor hood. They don’t know their friends names. The new generation is all alone by them selves and hence they are all under depression and lonely. They lost love for everyone and the result is a negative attitude leading to crime, depression, suicides and all lot.. The results are even big. They throw there parents after an age to old age homes or on the street. Be cause they don’t have any concern for anyone. They don’t have patience.
We lost all these because of the carelessness of our own generation. We are going through a period of modernization and electronic era. Mobiles served the purpose of a personal visit. Television take you from the radio at a tea stall, Internet take you from your friends circle and library. We lost our identity now and we passed all these friendship killing modern amenities in the name of trend and fashion to our next generation.
Our children will never forgive us for all these. If we could not pass any of our golden memories to our children what will they share with their next generation?
We need to wake up before it is too late and help preserve our identities as Keralites. This is possible by sharing our cherished memories and evokes a wave of changes to go back to our roots. Our roots, where we stand for our people without any prejudice and pride, we share our friendship, our care for our village, our next generation which will make a Sundara keralam. We Pravasi’s should take the initiative as we feel these nostalgic memories much more than our compatriots in Kerala where they all are part of a fast life cycle. When we sit here and look at them we feel like we lost all those good things of our state more than anyone as we lost more of our social life.
“keralam enna peru kettal abhimaanapooritham aakanam ennantharangam. ...…..” LET US ALL HAVE THIS FEELING IN OUR NERVES AND ACT TOGETHER..

Sunday, May 22, 2011

Crying Hearts !

Today I witnessed two heart breaking scenes which made me to write here. First incident happened in the afternoon. I used to park my car away from my office near the shipyard behind the EMIRATES NBD head office at Diera. The ship yard area is normally occupied by Pakistani and Iranian laborers. There are so many trees on the side of the creek where so many small birds made there nests and in the morning and eve its pleasant scene to watch them reaching there nests. Today while i was parking the car I saw a laborer is hitting those nests and destroying them. All those small birds are crying around him. I shouted at him and reach him. But when he answered me i was speechless. He said he was starving and was looking for the birds eggs to eat them as he did not have anything from yesterday. I take him to the near by restaurant and ordered food for him and when i came back i could still hear those heart breaking cry of those birds.





The other one was just half an hour ago Near my house there is a waste bin by municipality where a cat family comprising two kitten and its parents were living happily, Both kitten are two month old and there playful moves give joy to all the people around AL SHAAB SUPERMARKET RESIDENTIAL AREA.. While I was going towards my room I heard a loud thud noise and the painful cry of the Cats. One of those two kitten were hit by a car and is motionless on the middle of the road. When I ran to the scene the mother cat also ran to the body of the small one and start licking and crying while the other kitten was totally shocked and was standing in the middle of the road. I tried to move the cars without hitting the Mother cat and its kitten. All of a sudden the fallen kitten got consciousness and tried to stand. But his two legs were broken and could not walk. The mother cat and its brother cat or sister cat helped the fallen cat to the side of the road. I help them move to the pedestrian area where lots of people tried to feed them now and care them. I felt sorry for both the mother cat and its children.





A pain full day where I witnessed some of the realities of life which made me to pray more for all those who are suffering from one issue or the other. May god give them all good health, peace and happiness!

Wednesday, January 6, 2010

My Beloved Father..













7th January, It was an year back when I lost my father Sri. P.K. Bhaskaran at his 68th age. He was not just a father for us but a source of Power, courage and Knowledge, A shore of Love, a cream of affection and the center of Gravity for our family. He started his career as Teacher. He worked at Valapattanam Govt. High school( Kannur District) for long 25 years. He was the N.C.C officer also in the same school. Then he got promoted as Head master and latter on he retired as A.E.O at Tellichery. Being a Retired teacher and A.E.O he had a great number of his students all over Gulf States, Europe and Africa besides our hometown. Everyone share a single word about him. He was a Great Man.

Those cherished memories of our childhood remains a Pain in our heart at this point of time without him. At Morning he is helping our mom or preparing us for school, at School he is a very strict and powerful teacher (Being the N.C.C. Officer he was having the responsibility of Discipline.) in the eve he will be playing with us, at night he narrates all those English classic childhood novels like a Christmas carol, Leo Tolstoy’s stories, Charles dickens’s stories etc. He was a pillar of our family. He was the Sun of our house where his presence was like the Sunlight in the house. If he is sick then the whole house is very gloomy. He had a well-knit friend circle. His main hobby, which I noticed, was playing chess with his colleagues. He encouraged so many students in finding out there skills in various fields and supported them in achieving their goal. I know so many well-known figures of the society who were his students. He showered care and affection on all of us till the last moment. He was totally a family oriented man.

My first memory with him goes back to my child hood where I was at 3 or 4 years when he gifted me a small ball. We started playing with it and I fell on the ground and got injured. That day he was taking me to the clinic and his consolation is still in my memory. The first day of my school was another incident, which is still in my memory. I got admission in the same school he was teaching. Morning I went along with him to school. But when I reached the class everyone was crying and I also joined with them. After a while he made arrangements to sent me home. But as soon as I reach home, mom took a stick and beat me. I ran back to school along with those guys who brought me home. There after I never want to stay at home and father take me everyday to school. Another happiest moment was when I passed S.S.L.C with first class he fulfilled his promise by gifting me a BSA SLR Bicycle.

He gave us gifts on all our birthdays, he take us to movies, shows and festivals. He bought new cloths and toys, books, and other stationeries, all with his low salary as a teacher. He had a very close net of friends with whom he discusses all the topics on the planet and outside planet. I got a good chance to enjoy the respect and admiration he got from his students and parents, his colleagues and friends. He was very closely attached to our family. After his duty he comes straight to home where he will be assisting mom, or helping us in education. Those very homely memories are a dream now. His presence in house it self gave us a protection and courage. While I was in the 4th standard, one of my neighbour expired and that was the first time I was accepting the fact that everyone will die. That was a shock for me. Then I thought of my parents and I started worrying, what if it happens to them and what will be the situation and I became sick. That day my father hugged me and kept me very close to his heart and consoled me saying, "Nothing will happen to your father till you are old enough". This was an unforgettable incident and assurance for me till I grew old.
He showered his affection on us even when we grew older. The same he extended to our children as well. We lost all these happiness just like that. A shattered moment on that 7th January 2009 took all these happy moments from us.

He fulfilled all his duties as a son to his parents by looking after them at their old age, as a husband to mom till the last moment, as a very loving father by teaching us the love, care, honesty, brotherhood and respect for others at our young age it self, as a good grand father to our children by pampering them from his heart, as a loving brother to all his brothers and sister even at his difficult times, as a role model to his colleagues by showing his leadership qualities in his career, his care for his students by finding the extra curricular activities of his students and motivated them to come forward . During his last days he completed his part as a role model to his age group by working for the welfare of the society, and spending his free time in the devotional matters.

Personally, it is a big lose for me as He used to guide me when I got stumbled, advice me when I needed, or patted over my shoulder on my achievements or shared the thoughts to live forward. Now everything is a past tense.

On this first year without him, our house is just an empty house where we search every edge and corner of our house to find his presence and love if any left behind.

On this day, in front of his ever-lasting cherished memories we pay our homage, gratitude and thanks for all his efforts to grew up as a good citizen and for being a Very Good Loving Father.

Thank you Father,

your ever-loving Son,

Raj

Monday, July 30, 2007

പ്രവാസിയെക്കുറീഛു ഒരുപാടു പേര്‍ എഴുതി എങ്കിലും ഇനിയും അത് ഒന്നും തന്നെ പൂര്‍ണ്ണമല്ല.എന്നാ‍ല്‍ അതിലൊക്കെ ഓരൊ പ്രവാസിയുടെയും കതയുന്‍ഡൂ. ഓര്‍ക്കുവാന്‍ ഓരൊ പ്രവാസിക്കുമുണ്ട് ഇത്തരം ഓര്‍മ്മകള്‍. ഉറ്റവരെ പിരിഞു ആദ്യമായി വിമാനം കയറിയതുമുതല്‍ തുടങുന്നു ആ ഓര്‍മ്മകള്‍. ഗല്‍ഫിലെക്ക് വരാന്‍ തനിക്ക് വണ്ടി വീട്ടുകാര്‍ വാങിയ കടം ഓര്‍മ്മിപിചുകൊണ്ടുള്ള ഓരൊ എഴുത്ത്കള്‍ ആണ് ഓരൊ പ്രവാസിക്കും ദിശാബൊധം നല്‍കുന്നത്.

പിന്നീടങൊട്ടുള്ള ഓരൊ നിമിഷവും ജീവിതത്തോടൂള്ള യുദ്ധമാണു.അസ്തി ഉരുക്കുന്ന വെയിലും ഉറപ്പിക്കുന്ന തണുപ്പും അവനറിയുന്നീല്ല. വിശപ്പിന്‍റെ വിളി അവനിന്നു സംഗീതമാണു.വിയര്‍പ്പിണ്ടെ ചാലുകള്‍ ഇന്ന് മഴത്തുള്ളികളാണ്.തിരിച്ചുപൊക്കാണു അവണ്ടെ ലക്ഷ്യം.ചിലപ്പൊള്‍ നാട്ടിലെക്ക് അല്ലെങ്കില്‍ നിത്യതയിലെക്ക്.

അതിനിടയില്‍ അവന്‍ കടന്ന് പൊവുന്ന ഓരൊ സംബവങ്ങളും

Saturday, April 21, 2007

നെരിപ്പോട്

മനസിന്‍ടെ ചൂളയില്‍ ഓര്‍മമകനല്‍ക്കട്ടയുടെ നെരിപ്പോടില്‍ തണുത്തുറങ്ങുന്ന ഓരൊ ബാല്യകാല സ്മരണകള്‍ !

എഴാം ക്ലാസ്‌ ബി യിലെ ലീഡര്‍ എന്ന ഗമയില്‍ അല്ലറ ചില്ലറ കുസ്രുതികല്‍ ഒപ്പികാറുണ്ടയിരുന്നെങ്ങിലും അഛ്ചന്‍ അതെ സ്കൂളിലെ ആദ്ദ്യപകനാണെന്ന വിചരം കടിഞ്ഞാന്‍ പിടിക്കും.
വേനല്‍ അവ്ധി കഴിഞ് സക്കൂള് തുറ്ന്ന ഒരു ദിവസം. അന്ന് മലയാളം ടീചര്‍ അവധി ആയിരുന്നു.ക്ലാസ് ടീചര്‍ വന്ന് എന്നൊട് ക്ലാസില്‍ സംസാരിക്കുന്നവരുടേ പ്പേര്‍ എഴുതാന്‍ പറഞു.ഞാന്‍ ഗമയില്‍ ഒരു ബുക്കും പ്പേനായുമെടുത്ത് മാസ്റ്റര്‍ ഇരിക്കാറുള്ള മേശയുടേ അരികില്‍ നില്‍പ്പായി. ആ സമയത്ത് ഞാന്‍ കരുതാറുണ്ട് ഞാനാന്ന് അദ്യാ‍പകനെന്ന്.എണ്ടെ ചില സില്‍ബന്ധികള്‍ക്ക് അപ്പോള്‍ ഞാന്‍ എല്ലാ സ്വാതന്ത്രവും നല്‍കിയിരുന്നു.ഇതിനെ ചൊദ്യം ചെയ്തുകൊണ്ട് എന്‍ടെ വീട്ടിനടുത്തുള്ള സജീവന്‍ എഴുന്നെറ്റു. ഇതെന്നെ കുപിതനാക്കി.ഞാന്‍ ചൂടായത് കണ്ട അവന്‍ എന്നെ കളീയാക്കി. പെണ്‍കുട്ടികളുടെ മുന്‍പില്‍ വച്ചു അവന്‍ വീണ്ടും കളിയാക്കിയതു എനിക്കു തീരെ സഹിക്കാനയില്ല.ഇന്‍റ്റ്രുവെല്‍ കഴിഞതും ഞാന്‍ അവനെ ഡസ്കിന്ടേ ഒരു വശത്തേകു വലിഛു ഒരൊറ്റ അടി കൊടുത്തു.പത്തൊംന്ന് പറഞ് അവന്‍ നിലം പരിശായി.ആദ്യം വിജയ ശ്രീലാലിതനായി കൂട്ടുകാരെ നോ‍ക്കിയഞാന്‍ കണ്ടത് പരിബ്രാന്തരായി ഓടുന്ന എന്ടെ കൂട്ടുകാരെ ആണു. കാര്യം മനസിലാവാതെ ഞാന്‍ സജീവനെ നോക്കി. അവന്‍ അനങുന്നില്ല. വിയര്‍പ്പില്‍ കുളിച്ചു സജീവാ സ്ജീവാ എന്നു നിലവിളിക്കുമ്പൊഴെക്കു ബാലന്‍ മാഷു വടിയുമായെത്തി.മാഷു പെട്ടെന്ന് വെള്ള്ം കൊണ്ട് വരാന്‍ ആവിശ്യപ്പെട്ടു. അരുണ അവള്‍ക്കു കുടിക്കാന്‍ കൊന്ടുവന്ന വെള്ളമെടുത്ത് സാറിനു കൊടുത്തു. ബോട്ടില്‍ തുറന്ന് സാര്‍ അവണ്ടെ മുഖത്തൊഴിചചു. പെട്ടെന്നു അവന്‍ കണ്ണ് തുറന്ന് ചുറ്റും നോക്കി. പിന്നെ എന്നെ നോക്കി ചിരിച്ചു. മാസ്റ്റ്ര് അവനെം എന്നെം സ്റ്റാഫ് റൂമിലെക്ക് കൂട്ടികൊന്ടുപോയി.ആദ്യം അവനു ചായ മേടിചു കൊടുത്തു. എന്നിട്ട് അവനോടു എന്താണു പറ്റിയത് എന്ന് ചോദിച്ചു.ദയനീയമായി മാസ്റ്റരുടെ ചൂരല്‍ വടിയെയും പിന്നെ സജീവനെയും ഞാന്‍ നോക്കി.അതുകണ്ട സജീവന്‍ ഒരു ചെറു ചിരിയോടെ പറഞു. "അതു സാര്‍ നമ്മള്‍ ചുമലില്‍ കൈ ഇട്ട് പുറത്ത് ഓടുമ്പൊള്‍ ഞാന്‍ വീണുപ്പോയതാനു സാര്‍ "ഇപ്പോള്‍ ഞെട്ടിയതു ഞാനാണു.അല്ല സാര്‍ എന്നു പറയുമ്പൊഴെക്ക് സജീവന്‍ പറ്ഞു, സാര്‍ ഉചയ്ക്കു ക്ലാസില്‍ വരുമ്പോള്‍ ഒന്നും കഴിക്കാന്‍ പറ്റിയില്ല.പട്ടിണി ആയിരുന്നു. അതുകൊണ്ടാണു എന്ന്.പിന്നെ സാര്‍ എന്ടെ നേര്‍ക്ക് നോക്കി, ശരിയാണോ എന്ന വിധത്തില്‍. ഒടുവില്‍ ജീവനും കൊന്ടു പുറത്ത് കടന്നപ്പൊ സജീവന്‍ടെ കൈ പിടിചു ഉചചത്തില്‍ കരഞു പോയി.അവന്‍ സാരമില്ലെടാ എന്ന് പറഞു ആശ്വസിപ്പിക്കുമ്പൊഴും എന്‍ടെ കരച്ചില്‍ നിന്നിരുന്നില്ല.സ്കൂള്‍ വിട്ട് വരുമ്പൊ അവന്‍ പറഞു തുടങി. അവ്ന്‍ ഇന്നലെ മുതല്‍ പട്ടിണിആയിരുന്നു എന്ന്. അതു എനിക്കൊരു ഷോക്ക് ആയിരുന്നു.ഞാന്‍ അതുവരെ കരുതിയത് എനിക്കു അടികിട്ടാതിരിക്കാന്‍ അവന്‍ സാറിനോട് നുണ പറഞതാവാമെന്നാണു.പാവം. അവന്‍ടെ അച്ച്ചന്‍ ശീധരേട്ടനും അമ്മ സതിയ്യേച്ചിയും സ്കൂളിനു മുന്‍പിലെ ഫൈബര്‍ ഫോം മെത്തക്കംബ്ബിനിയില്‍ ആണ് ജോലി ചെയ്തിരുന്നത്. അവിടെ സമരം നടക്കുകയാണു.അപ്പൊഴെക്കും, ഏനന് ടേ എല്ലാ നിയന്ന്തറണവും നഷടപ്പെട്ടീരുന്നു. വെയ്കീട്ട് അമ്മയൊട് ഏല്ലാം ഏറ്റ് പറഞ്ഞൂ .